തിരുവനന്തപുരം: പാർട്ടി മുൻകൂർ അനുമതിയില്ലാതെ വിമതരെ തിരിച്ചുകൊണ്ടുവരാൻ പരസ്യ പ്രസ്താവന നടത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എം.വി. ജയരാജനെതിരെ രൂക്ഷ വിമർശനം. പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ പാർട്ടി നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണൻ അടക്കമുള്ളവരെ തിരിച്ചുവിളിക്കുന്ന രീതിയിൽ പ്രസ്താവന നടത്തി അനാവശ്യ വിവാദങ്ങൾക്ക് വഴിവെച്ചതിനാണ് സെക്രട്ടേറിയറ്റ് ജയരാജനെതിരെ തിരിഞ്ഞത്.(CPM State Secretariat Criticizes MV Jayarajan For Inviting Party Rebels Back Without Permission)
ഇതോടെ യോഗത്തിൽ വെച്ച് തനിക്ക് സംഭവിച്ച വീഴ്ച സമ്മതിച്ച എം.വി. ജയരാജൻ തെറ്റേറ്റുപറയുകയും ചെയ്തു. എം.വി. ഗോവിന്ദനെതിരെയും സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനമുയർന്നു. അതേസമയം, യോഗത്തിലെ ഈ തർക്കങ്ങളോട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചില്ല.
തെറ്റ് തിരുത്താൻ തയാറായാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് മടങ്ങിവരുന്നതിൽ തടസ്സമില്ലെന്നായിരുന്നു അഭിമുഖത്തിൽ എം.വി. ജയരാജൻ പറഞ്ഞത്. നയപരമായ തെറ്റിന്റെ പേരിൽ ആരെയും ഒറ്റപ്പെടുത്തില്ലെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു. എന്നാൽ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ജയരാജൻ വ്യക്തമാക്കട്ടെയെന്നും താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടിക്ക് ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നുമായിരുന്നു ഇതിനോടുള്ള വി. കുഞ്ഞികൃഷ്ണന്റെ മറുപടി.
Story Summary
CPM State Secretariat severely criticized leader M.V. Jayarajan for publicly inviting party rebels back without prior official approval, leading him to admit his mistake during the meeting. Party Secretary M.V. Govindan also faced criticism.

