Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala
HomeKerala'പാർട്ടി നടപടി നേരിടുന്നയാളാണ് A പത്മകുമാർ, മറുപടി പറയേണ്ട കാര്യമില്ല': ശബരിമല...

‘പാർട്ടി നടപടി നേരിടുന്നയാളാണ് A പത്മകുമാർ, മറുപടി പറയേണ്ട കാര്യമില്ല’: ശബരിമല സംബന്ധിച്ച വെളിപ്പടുത്തലുകൾക്ക് പിന്നാലെ MV ഗോവിന്ദൻ | CPIM Moves To Expel A Padmakumar

🎙️ Latest Podcast

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശന കാലത്ത് തന്നെയടക്കം സന്നിധാനത്തുനിന്ന് ബോധപൂർവം മാറ്റിനിർത്തിയെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വെളിപ്പെടുത്തൽ സി.പി.ഐ.എമ്മിനുള്ളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുന്ന പത്മകുമാറിനെതിരെ കടുത്ത നടപടികൾക്ക് സി.പി.ഐ.എം ജില്ലാ നേതൃത്വം ആലോചിക്കുന്നതായാണ് വിവരം.(CPIM Moves To Expel A Padmakumar Over Sabarimala Revelations)

പത്മകുമാറിന്റെ ആരോപണങ്ങളെയും വെളിപ്പെടുത്തലുകളെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിക്കളഞ്ഞു. സ്വർണ്ണക്കൊള്ളക്കേസിൽ പാർട്ടി നടപടി നേരിടുന്ന വ്യക്തിയാണ് പത്മകുമാർ എന്നും, അദ്ദേഹത്തിന്റെ പ്രസ്താവനകൾക്ക് മറുപടി നൽകേണ്ട കാര്യം തനിക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. വിഷയത്തിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ. പത്മകുമാറിനെതിരെ പാർട്ടി നടപടിയെടുത്തേക്കും. സ്വർണ്ണക്കൊള്ളക്കേസ് പാർട്ടിക്ക് വലിയ പ്രതിച്ഛായാ നഷ്ടം ഉണ്ടാക്കിയിരുന്നു. ഇപ്പോഴുണ്ടായ പുതിയ വെളിപ്പെടുത്തലുകൾ പാർട്ടിക്ക് വലിയ നാണക്കേടായതോടെ ജില്ലാ കമ്മിറ്റി യോഗത്തിൽ പത്മകുമാറിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചനകൾ.

Story Summary

Former Devaswom Board President A. Padmakumar is facing potential expulsion from the CPI(M) following his controversial revelations about being deliberately sidelined during the Sabarimala women’s entry protests. Party State Secretary M.V. Govindan distanced the leadership from Padmakumar’s statements, citing his existing involvement in a gold theft scandal, as the local committee prepares to decide on formal disciplinary action.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.