അഹമ്മദാബാദ് : ദുബായിൽ നിന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം പിടികൂടി. വിമാനത്തിലെ മുൻവശത്തെ ലാവറ്ററിയിൽ വെച്ചിരുന്ന സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്. 4.27 കോടി രൂപ മൂല്യം വരുന്ന സ്വർണ്ണമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്.(Customs Officials Seize Gold Worth Over 4 Crore From IndiGo Flight In Ahmedabad)
വെള്ളിയാഴ്ച എത്തിയ ഇൻഡിഗോ ഫ്ലൈറ്റ് 6E-1478 പരിശോധിക്കുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണം കണ്ടെത്തിയത്. വിമാനത്തിന്റെ മുൻവശത്തെ ലാവറ്ററിയിലുണ്ടായിരുന്ന ഒരു സ്പീക്കർ ബോക്സിനുള്ളിൽ കറുത്ത പ്ലാസ്റ്റിക് ടേപ്പിൽ പൊതിഞ്ഞ നിലയിൽ രണ്ട് പാക്കറ്റുകൾ കാണപ്പെടുകയായിരുന്നു. ഇത് തുറന്നു പരിശോധിച്ചപ്പോൾ 999 ശുദ്ധതയുള്ള (24 കാരറ്റ്) 24 സ്വർണ്ണ ബിസ്കറ്റുകൾ കണ്ടെടുത്തു. മൊത്തം 2,799.3 ഗ്രാം ഭാരമുള്ളതാണ് ഈ സ്വർണ്ണം.
സ്വർണ്ണത്തിന്റെ ഉടമസ്ഥാവകാശം ആരും ഏറ്റെടുക്കാൻ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ, കസ്റ്റംസ് ആക്ട് 1962 പ്രകാരം സ്വർണ്ണം അജ്ഞാതമായ വസ്തുവായി കസ്റ്റംസ് അധികൃതർ കണ്ടുകെട്ടി. വിമാനത്തിലെ ജീവനക്കാരോ യാത്രക്കാരോ ഇതിനെക്കുറിച്ച് അവകാശവാദം ഉന്നയിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുൻപ് ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 1.13 ലക്ഷത്തിലധികം വിദേശ സിഗരറ്റുകൾ കസ്റ്റംസ് പിടികൂടിയിരുന്നു.
Story Summary
Customs officials at Ahmedabad International Airport seized 24 gold biscuits worth approximately ₹4.27 crore from an IndiGo flight arriving from Dubai. The gold was found concealed inside a speaker box in the aircraft’s lavatory, and as no one claimed ownership, it was seized as unclaimed property under the Customs Act.

