പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം പത്തനംതിട്ട അടൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനും മുൻ മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അത്യപൂർവ്വവും അതിരൂക്ഷവുമായ വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ടാണ് കമ്മിറ്റിയിൽ അംഗങ്ങൾ വിമർശനങ്ങൾക്ക് തുടക്കമിട്ടത്.(CPIM Adoor Area Committee Severe Criticism Against MV Govindan And Pinarayi Vijayan)
എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങൾ കേട്ടാൽ ‘ചാം ചച്ച ചോം ചച്ച’ പാട്ട് പോലെയാണെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു. പാർട്ടിക്കുള്ളിലെ ഇരട്ടത്താപ്പിനെതിരെയും യോഗത്തിൽ കടുത്ത ചോദ്യങ്ങൾ ഉയർന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേവലം ബന്ധുനിയമന ആരോപണത്തിന്റെ പേരിൽ ഇ.പി. ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിനിർത്തിയ പാർട്ടിയാണിത്. എന്നാൽ അതേ പാർട്ടിയിലാണ് സ്വന്തം ഭാര്യ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പരസ്യമായി ആവശ്യപ്പെട്ടത് എന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ് മാറി മാതൃകയാകണമെന്നും കമ്മിറ്റിയിൽ ആവശ്യമുയർന്നു. സഖ്യകക്ഷിയായ സി.പി.ഐക്കെതിരെയും അടൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെയും കടുത്ത അമർഷമാണ് യോഗത്തിൽ പ്രകടിപ്പിച്ചത്. അടൂർ മണ്ഡലത്തിൽ സി.പി.ഐ പാർട്ടി എന്ന നിലയിൽ യാതൊരു പ്രവർത്തനവും നടത്തിയില്ല എന്നും ഇവർ പറയുന്നു.
Story Summary
The CPIM Adoor Area Committee meeting witnessed unprecedented criticism against the top leadership, comparing State Secretary MV Govindan’s press meets to the nonsensical song ‘Chaam Chacha Chom Chacha’. Members demanded that PB member Pinarayi Vijayan resign from the Opposition Leader post and alleged that a KSKTU leader tried to defeat Kovoor Kunjumon to secure the Kunnathur seat for himself.

