തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ചെലവ് തുക വ്യക്തമാക്കിയത്.(CM VD Satheesan Explains Vizhinjam Port Expenses In Assembly Amid Opposition Protests)
പദ്ധതിക്കായി സർക്കാർ 5,370 കോടി രൂപ ചെലവാക്കിയെന്ന ആരോപണങ്ങൾക്കിടയിലാണ് കൃത്യമായ കണക്കുകൾ പുറത്തുവരുന്നത്. ഒന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി രൂപയും അദാനി ഗ്രൂപ്പ് 2454 കോടി രൂപയുമാണ് ചെലവ് ചെയ്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സഭയിൽ കണക്കുകൾ നിരത്തിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ചേര്‍ന്ന് 5,370 കോടി ചെലവിട്ടെന്നായിരുന്നു വാദം. അതേസമയം, സര്‍ക്കാര്‍ അറിയാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടന്നു എന്ന ആരോപണത്തിൽ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം.
Story Summary
Chief Minister VD Satheesan informed the Legislative Assembly that the state government has spent ₹3,764.54 crores on the Vizhinjam Port project, countering the opposition’s claim of ₹5,370 crores. Meanwhile, the opposition has intensified its protest over the recent port share transfer.

