തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കങ്ങളും കരുനീക്കങ്ങളും മുറുകുന്നു. ഹൈക്കമാൻഡിന്റെയും കെപിസിസിയുടെയും കർശന വിലക്ക് നിലനിൽക്കെത്തന്നെയാണ് വിവിധ നേതാക്കൾക്കായി അണിയറയിൽ ചരടുവലികൾ നടക്കുന്നത്.(CM dispute in Congress despite violating high command ban)
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി പദവിയിലെത്തണമെന്ന ആഗ്രഹവുമായി പാലക്കാട് ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം നടത്താമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് നേർച്ച നേർന്നു. ചരിത്രപരമായ പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഈ നീക്കം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച് മൂവാറ്റുപുഴയിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് മറ്റൊരു വിവാദത്തിന് തിരികൊളുത്തി. വിവാദമായതോടെ ബോർഡുകൾ ഉടൻ നീക്കം ചെയ്തു. ഇതിനിടെ, ദളിത് പ്രാതിനിധ്യം ഉയർത്തിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി. കേരളത്തിൽ ഒരു ദളിത് മുഖ്യമന്ത്രി വേണ്ടേ എന്ന ചോദ്യത്തിന് മെയ് നാലിന് മറുപടി പറയാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

