Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaചങ്ങനാശേരിയിൽ 60 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; മൂന്നുപേർ അറസ്റ്റിൽ...

ചങ്ങനാശേരിയിൽ 60 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; മൂന്നുപേർ അറസ്റ്റിൽ | Banned Tobacco Seized Kottayam

🎙️ Latest Podcast

കോട്ടയം: ചങ്ങനാശേരി വാഴൂർ റോഡിൽ അപ്‌സര തിയേറ്ററിന് സമീപമുള്ള ഗോഡൗണിൽ നിന്ന് 60 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു (Banned Tobacco Seized Kottayam). സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോഡൗൺ നടത്തിപ്പുകാരൻ ഓടി രക്ഷപ്പെട്ടു. ളായിക്കാട് സ്വദേശി ശരൺ ശശി (31), കാക്കാംതോട് സ്വദേശി ടി. ഹരീഷ് (35), മാനന്തവാടി സ്വദേശി രാജേഷ് (46) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് പിടികൂടിയത്.

ഗോഡൗൺ ഉടമ ഫാത്തിമാപുരം സ്വദേശി മുഹമ്മദ് സമീർഖാൻ, പിക്കപ്പ് വാൻ ഉടമ വയനാട് തരുവനം സ്വദേശി പി. ബാബു എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.മൈസൂരിൽ നിന്ന് പുകയില ഉൽപ്പന്നങ്ങളുമായി എത്തിയ കെഎൽ-72 ഇ-3915 ബെലേറോ പിക്കപ്പ് വാനും പോലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം 60 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ഡിവൈഎസ്പി അഷാദ് സദാനന്ദന്റെ നിർദ്ദേശപ്രകാരം എസ്ഐ സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്.

ഗോഡൗൺ പോലീസ് പൂട്ടി സീൽ ചെയ്തു. ലഹരി മാഫിയകൾക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

Story Summary: Changanassery Police seized 60 bags of banned tobacco products from a godown near Apsara Theater. Three individuals—Sharan Shashi, T. Hareesh, and Rajesh—were arrested, while the godown operator escaped. The tobacco products were reportedly smuggled from Mysore in a pickup van. The raid was conducted as part of the police’s pre-school reopening anti-drug drive.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.