തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ തന്നെ വിചാരണ ചെയ്യാൻ സർക്കാർ സിബിഐക്ക് അനുമതി നൽകിയ നടപടിയെ സ്വാഗതം ചെയ്ത് ആർ. ചന്ദ്രശേഖരൻ. താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താൻ ചെയർമാനായ മൂന്ന് വർഷം ബോർഡ് എടുത്ത കൂട്ടായ തീരുമാനങ്ങളുടെ ഉത്തരവാദിത്തം തനിക്കു മാത്രമായി നൽകുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Cashew Development Corporation scam, R Chandrasekharan responds to government sanction for prosecution)
താൻ ചെയർമാനായ കാലയളവിൽ അഴിമതി നടന്നിട്ടില്ലെന്ന് ആവർത്തിച്ച ആർ. ചന്ദ്രശേഖരൻ, മാധ്യമങ്ങൾ നൽകുന്ന കണക്കുകളിൽ വലിയ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടി. 224 കോടി രൂപയുടെ ഇടപാട് നടന്ന സ്ഥാനത്ത് 2000 കോടിയുടെ അഴിമതി നടന്നുവെന്നാണ് പ്രചരിപ്പിക്കുന്നത്. പരാതിക്കാരന് തന്നോട് വ്യക്തിപരമായ വൈരാഗ്യമുണ്ടെന്നും, പുതിയ യൂണിയൻ രൂപീകരിക്കാനുള്ള നീക്കം തടഞ്ഞതാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
കേസിലെ മറ്റ് പ്രതികളെ മാറ്റിനിർത്തി തനിക്കെതിരെ മാത്രം വാർത്തകൾ നൽകുന്നതിലെ ദുരൂഹതയും അദ്ദേഹം ചോദ്യം ചെയ്തു. 2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടണ്ടി ഇറക്കുമതിയിലും സംസ്കരണത്തിലും വലിയ ക്രമക്കേടുകൾ നടന്നുവെന്നാണ് കേസ്.
Story Summary
INTUC State President R. Chandrasekharan has welcomed the government’s decision to grant CBI permission to prosecute him in the Cashew Development Corporation corruption case. While defending his actions as collective board decisions during his tenure, Chandrasekharan dismissed the corruption allegations as motivated by personal vendettas, even as the state government informed the High Court that it is proceeding with the legal action based on fresh legal advice.

