കൊച്ചി: എറണാകുളം റൂറലിൽ മതിയായ യാത്രാരേഖകളോ അനുമതിയോ ഇല്ലാതെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശി പിടിയിലായി (Bangladeshi national arrested). മുഹമ്മദ് റാത്തോൺ ഇസ്‌ലാം എന്നയാളെയാണ് സംസ്ഥാന തീവ്രവാദ വിരുദ്ധ സേന (ATS) ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്.
എറണാകുളം കുറുപ്പംപടിക്ക് സമീപം വണ്ടമറ്റത്ത് പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒരു മാസത്തോളമായി വ്യാജ വിവരങ്ങൾ നൽകി ഇയാൾ ഈ കമ്പനിയിൽ തൊഴിലാളിയായി ജോലി നോക്കി വരികയായിരുന്നു.
കേരളത്തിൽ രേഖകളില്ലാതെ ബംഗ്ലാദേശ് സ്വദേശികൾ തങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എ.ടി.എസ് വിഭാഗം പ്രദേശത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് മുഹമ്മദ് റാത്തോൺ ഇസ്‌ലാം വലയിലായത്. ഇയാളുടെ പക്കൽ നിന്നും ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന യാതൊരുവിധ രേഖകളും കണ്ടെത്താനായിട്ടില്ല. തുടർനടപടികൾക്കും കൂടുതൽ ചോദ്യം ചെയ്യലിനുമായി പ്രതിയെ പിന്നീട് കുറുപ്പംപടി പോലീസിന് കൈമാറി. ഇയാൾക്ക് പിന്നിൽ മറ്റ് ശൃംഖലകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Story Summary: A Bangladeshi national, Muhammad Rathon Islam, was apprehended by the Anti-Terrorism Squad (ATS) for working illegally at a plywood factory in Kuruppampady, Ernakulam. The individual, who lacked valid travel documents, has been handed over to the local police for a detailed investigation.

