കൊല്ലം: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് ദമ്പതികളെ നീണ്ടകരയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി സ്വദേശികളായ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരാണ് പിടിയിലായത്.(Bangladeshi Couple Arrested in Kollam for Illegal Stay)
പത്തുവർഷത്തെ ഒളിവ് ജീവിതം
ഏകദേശം പത്തുവർഷം മുൻപാണ് ഇവർ ഇന്ത്യയിലെത്തിയത്. പാസ്‌പോർട്ടോ വിസയോ ഉൾപ്പെടെയുള്ള യാത്രാ രേഖകളോ പൗരത്വ രേഖകളോ ഇവർക്കില്ല. ഇന്ത്യയിൽ പലയിടങ്ങളിലായി മാറി മാറി താമസിച്ച ഇവർ, ഏഴ് വർഷം ചാലക്കുടിയിലും പിന്നീട് മൂന്ന് വർഷം കരുനാഗപ്പള്ളിയിലുമാണ് താമസിച്ചത്. ഒന്നര മാസം മുൻപാണ് ഇവർ നീണ്ടകരയിലെത്തിയത്.
അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയാണ് ഇവർ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിൽക്കുന്നതായിരുന്നു ഇവരുടെ ഉപജീവനമാർഗ്ഗം. സ്വന്തം പൗരത്വം മറച്ചുവെക്കാൻ ഇവർ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചിരുന്നു. ചവറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മെലൻ ഖാനെ ജില്ലാ ജയിലിലേക്കും, മുഗൾ ഖണ്ഡാലിനെ കൊട്ടാരക്കര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്.
Story Summary
A Bangladeshi couple, Melen Khan (47) and Mughal Khandal (42), has been arrested in Neendakara, Kollam, for residing in India illegally for the past ten years without valid travel documents. The couple, who had been living under the guise of migrant workers and using fake identification documents, was apprehended following a secret tip-off and has since been remanded to judicial custody.

