തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ച മുഖ്യമന്ത്രി വി. ഡി. സതീശന് നന്ദി അറിയിച്ച് ആശാവർക്കർമാർ. ആശാവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളും പുതിയ യു.ഡി.എഫ് സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിന്ദു പറഞ്ഞു.(Asha Workers Thank Chief Minister Vd Satheesan For Wage Hike Announce May 21 Celebration)
തങ്ങളുടെ ആവശ്യങ്ങൾക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസമാണ് ആശാവർക്കർമാർ സമരം ചെയ്തത്. അന്ന് സംസ്ഥാനം ഭരിച്ച ഒരാൾ പോലും തങ്ങളെ വന്ന് കാണാൻ തയ്യാറായിരുന്നില്ല, എന്നാൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി. ഡി. സതീശൻ സമരപ്പന്തലിൽ നേരിട്ടെത്തിയെന്നും അവർ കൂട്ടിച്ചേർത്തു.
വേതനം 12,000 രൂപയായി ഉയർത്തിയ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് സമരസമിതി നേതാവ് എസ്. മിനി പ്രതികരിച്ചു. ആദ്യഘട്ട വിജയത്തിന്റെ ഭാഗമായി മെയ് 21-ന് സെക്രട്ടറിയേറ്റിന് മുന്നിൽ വൻ വിജയാഘോഷം സംഘടിപ്പിക്കാൻ ആശ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
Story Summary
ASHA workers and protest committee leaders expressed their gratitude to Chief Minister V D Satheesan for fulfilling his pre-poll promise during the very first cabinet meeting by hiking their wages from ₹9,000 to ₹12,000. Leaders Bindu and S Mini highlighted that this is a victory of their 266-day-long strike, during which the previous LDF government ignored them, while reaffirming their ultimate demand of ₹21,000 and announcing a massive victory celebration in front of the Secretariat on May 21.

