മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടുകൾ വെട്ടിക്കുറച്ച് പ്രവർത്തനം സ്തംഭിപ്പിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്ന ആരോപണവുമായി മന്ത്രി എ.പി. അനിൽകുമാർ. മുൻ മന്ത്രി എം.ബി. രാജേഷിനെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.(AP Anil Kumar Slams MB Rajesh Over Panchayat Development Funds Delay)
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലയളവിൽ പഞ്ചായത്തുകൾക്ക് അനുവദിക്കേണ്ട ഗഡുക്കൾ പൂർണമായി നൽകിയില്ലെന്നും, യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഫണ്ടുകൾ നൽകിത്തുടങ്ങിയതെന്നും അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട തർക്കങ്ങളിലും മന്ത്രി പ്രതികരിച്ചു. വഖഫ് വിഷയം റവന്യൂ വകുപ്പിന്റെ പരിധിയിൽ വരുന്നതല്ലെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് വിഷയത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പ്രധാന നടപടികളുണ്ടായതെന്നും, യു.ഡി.എഫ് അധികാരത്തിൽ വന്നതിന് ശേഷം നിലപാട് കൂടുതൽ വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Minister A. P. Anil Kumar criticized former Local Self Government Minister M. B. Rajesh, accusing the previous LDF government of delaying and reducing development funds meant for panchayats. Addressing the media in Malappuram, he also clarified the government’s stand on the Waqf Board issues, stating that the Minority Welfare Department is looking into the matter appropriately.


