ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഡൽഹി ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധം രാജ്യതലസ്ഥാനത്ത് പുതിയ പോരാട്ടത്തിന് വഴിതുറക്കുന്നു. സി.ജെ.പി സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. ഇതോടെ അനുനയ നീക്കവുമായി കേന്ദ്രം രംഗത്തെത്തി.(Rahul Gandhi Congress Protest PM Residence CJP NEET Protest)
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കൾ നേരിട്ട് സമരപ്പന്തലിലും തുടർന്ന് പ്രതിഷേധത്തിലും പങ്കാളികളായതോടെ പ്രക്ഷോഭത്തിന്റെ ആവേശം ഇരട്ടിയായി. കൈകൾ കൂട്ടിക്കെട്ടിയായിരുന്നു കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധം. പ്രതിഷേധ സ്ഥലത്ത് പോലീസും നേതാക്കളും തമ്മിൽ ശക്തമായ ഉന്തും തള്ളുമുണ്ടായി. ഇതിനെത്തുടർന്ന് എം പിമാരെയും ജനപ്രതിനിധികളെയും പ്രവർത്തകരെയും ഡൽഹി പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
സമരം ചെയ്യുന്ന യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്നും രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ യുവജനങ്ങളുടെ ഭാവിയാണ് നിലവിലെ ഭരണകൂടം നശിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ ഇടത് എം.പിമാരും ജന്തർ മന്തറിലെത്തി സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Story Summary
The youth-led CJP protest at Jantar Mantar escalated further as Congress leaders led by Rahul Gandhi, Priyanka Gandhi, and Mallikarjun Kharge demonstrated outside the PM’s residence. Tensions flared as Delhi Police forcefully detained several top leaders and representatives.


