Times Kerala

എ.ഐ കാമറ: അപകടങ്ങൾ കുറഞ്ഞെന്ന് സർക്കാർ ഹൈകോടതിയിൽ

 
എ.ഐ കാമറ: അപകടങ്ങൾ കുറഞ്ഞെന്ന് സർക്കാർ ഹൈകോടതിയിൽ
കൊച്ചി: വാഹനാപകടങ്ങൾ ഗണ്യമായി കുറക്കുകയെന്ന പ്രാഥമിക ലക്ഷ്യം എ.ഐ കാമറകൾ സ്ഥാപിച്ചതിലൂടെ നിറവേറിയതായി സർക്കാർ ഹൈകോടതിയിൽ. എ.ഐ കാമറയിലൂടെ വരുമാന വർധനയെന്ന ലക്ഷ്യവും നേടിയെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സ്റ്റേറ്റ് അറ്റോണി മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. എ.ഐ കാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തല എം.എൽ.എയും നൽകിയ ഹർജിയിലാണ് വിശദീകരണം.

ഹർജികൾ രാഷ്ട്രീയ താൽപര്യത്തോടെയുള്ളതാണെന്നും തള്ളണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.  ടെൻഡർ, കരാർ നടപടികളിൽ നിയമവിരുദ്ധമായി ഒന്നുമില്ല. സർക്കാർ ഉത്തരവിനും മാർഗ നിർദേശങ്ങൾക്കും വിധേയമായാണ് നടപടികൾ.  എ.ഐ കാമറ സ്ഥാപിക്കുന്നതിലൂടെ ഗതാഗത നിയമലംഘനത്തിന് പിഴയായി അഞ്ചുവർഷം കൊണ്ട് 424 കോടി രൂപ സർക്കാറിന് ലഭിക്കുമെന്നായിരുന്നു കെൽട്രോൺ അറിയിച്ചത്. ഇതിൽനിന്ന് കെൽട്രോണിന് നൽകേണ്ട തുക കുറച്ച് 188 കോടി രൂപ സർക്കാർ ഖജനാവിലേക്ക് എത്തുമെന്നും വിശദീകരിച്ചിരുന്നു. സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർ സമയം തേടിയതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹർജി സെപ്റ്റംബർ 18ന് പരിഗണിക്കാൻ മാറ്റി.

Related Topics

Share this story