Times Kerala

അർധരാത്രി വീടിനും ബൈക്കിനും തീവെച്ച ശേഷം യുവാവിനെ അക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചു

 
 രാത്രി വീടിനും ബൈക്കിനും തീവെച്ചു; യുവാവിനെ ആക്രമിച്ചു
കൊടുങ്ങല്ലൂർ: അർധരാത്രി വീടിനും ബൈക്കിനും തീവെച്ച ശേഷം യുവാവിനെ അക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചു. മതിലകം പൊലീസ് പരിധിയിലെ കോതപറമ്പിലാണ് സംഭവം നടന്നത്. കോതപറമ്പ് ജങഷന് കിഴക്ക് കനോലി കനാൽ കടവിൽ താമസിക്കുന്ന പടയോടി ലക്ഷ്മണന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ ലക്ഷ്മണന്റെ മകൻ സിജീഷിനെ (35) കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പെട്രോളിന്റെ മണം വന്നതിനെ തുടർന്ന് വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് മുൻ വാതിലിന്റെ ഭാഗത്ത് നിന്ന് തീയും പുകയും കണ്ടത്. വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബുള്ളറ്റിനും തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വീട്ടുകാർ ഭീതിയിലായി.

 തീയണക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുറത്തേക്ക് ഇറങ്ങിയ സിജിഷിന് നേരേ ആക്രമണം ഉണ്ടായത്. വീടിന് സമീപത്തെ റോഡിൽ പതുങ്ങിയിരുന്ന അക്രമികൾ സിജിഷിനെ തലക്ക് അടിച്ചുവീഴ്ത്തുകയും വടികൊണ്ട് മർദിക്കുകയുമായിരുന്നു.  രക്തം വാർന്ന് ബോധംകെട്ട് റോഡിൽ കിടന്ന സിജിഷിനെ ബഹളം കേട്ട് ഓടിക്കുടിയ അയൽക്കാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

 സിജീഷിന്റെ ഭാര്യ ഉൾപ്പെടെ നാലു പേരാണ് വീട്ടിലുണ്ടായിരുന്നത്. തീ വ്യാപിക്കും മുമ്പ് ഉറക്കമുണരാൻ കഴിഞ്ഞതുകൊണ്ടാണ് വലിയ ആപത്തിൽ നിന്ന് ഈ കുടുംബം രക്ഷപ്പെട്ടത്.  

Related Topics

Share this story