കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ, ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതിയിൽ നാളെ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും (Actress assault case survivor plea Kerala High Court). മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ നിയമവിരുദ്ധമായി ചോർന്ന സംഭവത്തിൽ വിശദമായ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട പരാതി മുമ്പ് താൻ ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറായിരിക്കെ ഔദ്യോഗികമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. ഇതേത്തുടർന്നാണ് ഹർജി ഇപ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് റീഅസൈൻ ചെയ്തത്.
കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്നു തവണ മെമ്മറി കാർഡ് അനധികൃതമായി തുറന്നുപരിശോധിച്ചതായി ഫൊറൻസിക് പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിനെതിരെയാണ് അതിജീവിത പ്രധാനമായും ഹർജി നൽകിയിരിക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ അപൂർണ്ണമാണെന്നും പ്രതികളെ സംരക്ഷിക്കുന്നതാണെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. സുപ്രീം കോടതിയിലെ പ്രമുഖ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുള്ളത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് അതിജീവിതയായ നടി ആക്രമിക്കപ്പെടുന്നതും പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതും. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കേസിൽ വൻ നിയമപോരാട്ടങ്ങൾക്കൊടുവിൽ വിചാരണ കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസിൽ കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാലു പേരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യ 6 പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധിക്ക് ശേഷവും മെമ്മറി കാർഡ് ചോർച്ചയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ നിയമപോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് അതിജീവിത.
Story Summary: The Kerala High Court bench led by Justice Kauser Edappagath will tomorrow hear the plea filed by the survivor actress in the 2017 assault case, seeking a re-investigation into the unauthorized access and hash value change of the memory card containing the assault visuals. Previously, Justice Jobin Sebastian recused himself from hearing the case as he had handled the matter earlier as a Judicial Registrar. The survivor approached the court through senior Supreme Court advocate Vrinda Grover challenging the fact-finding report submitted by the Ernakulam District Sessions Judge.

