Times Kerala

 ഡാം തുറന്നെന്നുകരുതി പ്രളയമുണ്ടാകില്ല, വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും റവന്യൂമന്ത്രി

 
 മഴക്കെടുതിയെ നേരിടാൻ സംസ്ഥാനം സുസജ്ജം: മന്ത്രി കെ രാജൻ
 കോഴിക്കോട്: സംസ്ഥാനത്തെ ഡാമുകൾ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. നിയമപ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക. ഒറ്റയടിക്ക് വെള്ളം തുറന്നു വിടില്ല, പടി പടിയായാണ് ഇത് നടക്കുന്നതെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം  പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍വരുന്ന വ്യാജ പ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിന് ഇട നല്‍കുന്നുണ്ട്. മുല്ലപ്പെരിയാര്‍ തുറക്കേണ്ടി വരുമെന്ന് ഇന്നലെ വൈകുന്നേരം 7 മണിക്കുതന്നെ തമിഴ്‌നാട് അറിയിച്ചിരുന്നു. പരമാവധി ജലം കൊണ്ടു പോകണമെന്നും രാത്രി തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം കേരളത്തെ നേരത്തെ അറിയിക്കണം എന്നും തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 534 ക്യുസെക്‌സ് വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം തുറന്ന് വിടുക. 2 മണിക്കൂര്‍ കഴിഞ്ഞാല്‍ 1000 ക്യുസെക്‌സ് വെള്ളം തുറന്ന് വിടേണ്ടി വനേക്കാം. 1000 ക്യു സെക്‌സിന് മുകളില്‍ പോയാല്‍ കേരളവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുറക്കു എന്ന് തമിഴ് നാട് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാണെന്നും മന്ത്രി പറഞ്ഞു.

Related Topics

Share this story