ശിശുക്ഷേമസമിതി വീട് വിട്ടിറങ്ങി തിരുവനന്തപുരത്തെത്തിയ ആസാം സ്വദേശിനിയായ പതിനഞ്ചുകാരിയെ നാട്ടിലേക്ക് തിരിച്ചയച്ചു

തിരുവനന്തപുരം: ശിശുക്ഷേമസമിതി ഇടപെട്ട് വീട് വിട്ടിറങ്ങി തിരുവനന്തപുരത്തെത്തിയ ആസാം സ്വദേശിനിയായ പതിനഞ്ചുകാരിയെ നാട്ടിലേക്ക് തിരിച്ചയച്ചു. ഗുവാഹട്ടിയില്‍ നിന്നുള്ള ട്രെയിനില്‍ പെണ്‍കുട്ടി ഒറ്റയ്ക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് തിരുവനന്തപുരത്തെത്തിയത്.

കുട്ടിയെ ചൈല്‍ഡ് ലൈന്‍ റെയില്‍വേ ഡസ്‌ക് ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം സംസാരശേഷിയില്ലാത്ത കുട്ടി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പേൂര്‍ർക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കുട്ടിക്ക് ചികിത്സ നല്‍കി, ബാല സംരക്ഷണ കേന്ദ്രമായ കളിവീടില്‍ പാര്‍പ്പിച്ചു. കുട്ടിയുടെ സ്ഥലം സംസാരശേഷിയില്ലാത്തതിനാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും ഒടുവില്‍ കുട്ടി തന്നെ കാണിച്ച ഗുവാഹട്ടി പ്ലാറ്റ്‌ഫോം ടിക്കറ്റ് സഹായമായി.
ഇതനുസരിച്ച് അസമിലെ കാംരൂപ് ശിശുക്ഷേമസമിതിയുമായും അസം ബാലാവകാശ കമ്മീഷനുമായും ബന്ധപ്പെട്ടു. രണ്ട് വനിത പൊലീസുകാര്‍ , എ ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍, കളിവീട് ഹൗസ്മദര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ അഡ്വക്കറ്റ് ഷാനിബാ ബീഗം, മെമ്പര്‍മാരായ അഡ്വ: മേരി ജോണ്‍, ആലീസ് സ്‌കറിയ, രവീന്ദ്രന്‍, വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടിയെ അസാമിലെ ശിശുക്ഷേമസമിതിക്ക് കൈമാറി.