തൃശൂർ: കോടാലിയിൽ എട്ടു വയസ്സുകാരൻ ആൽജോ മരിച്ചത് ശംഖുവരയൻ പാമ്പിന്റെ കടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭക്ഷ്യവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന പോലീസ് റിപ്പോർട്ട് ഇതോടെ തള്ളി.(8-year-old boy dies of snakebite, Postmortem report confirms)
കുട്ടികൾ തലേദിവസം ജ്യൂസ് കുടിച്ചിരുന്നതിനാൽ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ശരീരത്തിൽ പാമ്പ് കടിയേറ്റതിന്റെ അടയാളങ്ങളും വിഷാംശവും കണ്ടെത്തിയതോടെ മരണകാരണം പാമ്പ് കടിയേറ്റത് തന്നെയെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചു.
ആൽജോയുടെ മൂത്ത സഹോദരൻ പത്തു വയസ്സുകാരൻ അനോജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു എന്നാണ് സൂചന. മരിച്ച ആൽജോയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 3 മണിക്ക് തൃശൂർ കൊടുങ്ങപള്ളിയിൽ നടക്കും. വീട്ടിലെ കിടപ്പുമുറിയിൽ തലയണയ്ക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

