മലപ്പുറം: ലീഗ് കാലുവാരിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പി വി അൻവർ. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് പി.വി. അൻവർ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് സംവിധാനങ്ങൾ ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും ലീഗ് കാലുവാരിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.(PV Anvar Beypore Election Defeat Response CPM BJP Alliance Allegation)
തന്നെ തോൽപ്പിക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടത്തിയെന്നാണ് അൻവറിന്റെ പ്രധാന ആരോപണം. 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുഹമ്മദ് റിയാസ് മണ്ഡലം നിലനിർത്തിയത്.
രാമനാട്ടുകരയിലും ഫറോക്കിലും യുഡിഎഫിന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. ഇക്കാര്യം യുഡിഎഫ് നേതൃത്വം വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പോരാട്ടത്തിന് ജനങ്ങൾ നൽകിയ പിന്തുണയിൽ സംതൃപ്തനാണ്. സ്ഥാനമാനങ്ങൾ മോഹിച്ചല്ല ഈ പോരാട്ടത്തിന് ഇറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Following his defeat in Beypore, PV Anvar dismissed rumors of IUML’s betrayal, stating that the UDF worked unitedly. He blamed a secret CPM-BJP alliance for his loss and noted a vote dip in Ramanattukara and Feroke. Mohamed Riyas retained the seat with a reduced majority of 7,487 votes compared to his 2021 lead of 28,747.

