Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026PC ജോർജിൻ്റെ സ്വപ്നം വെള്ളത്തിലായി?: പൂഞ്ഞാറിലും പാലായിലും ജോർജ് കുടുംബത്തിന് കനത്ത...

PC ജോർജിൻ്റെ സ്വപ്നം വെള്ളത്തിലായി?: പൂഞ്ഞാറിലും പാലായിലും ജോർജ് കുടുംബത്തിന് കനത്ത തിരിച്ചടി | PC George Defeat in Poonjar

🎙️ Latest Podcast

കോട്ടയം: നിയമസഭയിൽ അച്ഛനും മകനും ഒന്നിച്ച് സീറ്റിലിരിക്കുമെന്ന പി.സി. ജോർജിന്റെ സ്വപ്നം ഫലം കണ്ടില്ല. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ ഷോൺ ജോർജും തോൽവി ഉറപ്പിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രണ്ട് മണ്ഡലങ്ങളിലും ജോർജും മകനും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എൻഡിഎ ക്യാമ്പുകളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.(PC George Defeat in Poonjar, Shaun George Loss Pala, Kerala Election Results 2026)

ജയിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ പി.സി. ജോർജ്, തന്റെ വിജയത്തിൽ സംശയമുള്ളവരുമായി പന്തയം വെക്കാൻ തയ്യാറാണെന്ന് വെല്ലുവിളിച്ചിരുന്നു. എന്നാൽ പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥി ബഹുദൂരം മുന്നിലാണ്. എൽഡിഎഫ് രണ്ടാം സ്ഥാനത്തും പി.സി. ജോർജ് മൂന്നാം സ്ഥാനത്തുമാണ്. തന്റെ തട്ടകത്തിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ ജോർജിനായില്ല എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.

പാലായിൽ ജോസ് കെ. മാണി മൂന്നാം സ്ഥാനത്താകുമെന്നും മത്സരം യുഡിഎഫും എൻഡിഎയും തമ്മിലാണെന്നും അവകാശപ്പെട്ട ഷോൺ ജോർജിനും വോട്ടർമാർ കനത്ത പ്രഹരം നൽകി. സിറ്റിങ് എംഎൽഎ മാണി സി. കാപ്പൻ വൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോൾ ഷോൺ ജോർജ് മൂന്നാം സ്ഥാനത്താണ്. ക്രൈസ്തവ വോട്ടുകൾ ഏകീകരിക്കപ്പെടുമെന്നും ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകുമെന്നും ഷോൺ പ്രതീക്ഷിച്ചിരുന്നെങ്കിലും പാലായിലെ വോട്ടർമാർ യുഡിഎഫിനൊപ്പം നിന്നു.

Story Summary

P.C. George and his son Shaun George faced a crushing defeat in Poonjar and Pala respectively, shattering their dreams of entering the Assembly together. Despite P.C. George’s high-stakes bet of 1 crore on his victory, both candidates were pushed to the third position by voters.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.