Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026കേരളത്തിൻ്റെ നായകൻ ആര്?: സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്,...

കേരളത്തിൻ്റെ നായകൻ ആര്?: സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്, പ്രത്യേക നിരീക്ഷകരെ ഇന്ന് നിയോഗിച്ചേക്കും | Kerala new CM selection

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ, തർക്കങ്ങൾ ഒഴിവാക്കി സമവായത്തിലെത്താനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി എഐസിസി പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്തെത്തും.(Kerala new CM selection Congress High Command moves updates)

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നോടിയായി ഓരോ എംഎൽഎമാരുടെയും എംപിമാരുടെയും വ്യക്തിപരമായ അഭിപ്രായം തേടാൻ പ്രത്യേക നിരീക്ഷകരെ ഹൈക്കമാൻഡ് ഉടൻ നിയോഗിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഭരണത്തലവന്റെ കാര്യത്തിൽ വ്യക്തത വരുത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി പദത്തിനായി മൂന്ന് പ്രബല വിഭാഗങ്ങളാണ് നിലവിൽ രംഗത്തുള്ളത്. കെ.സി. വേണുഗോപാൽ പക്ഷം, വി.ഡി. സതീശൻ വിഭാഗം, രമേശ് ചെന്നിത്തല വിഭാഗം. കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകൾ ലഭിച്ചതിനാൽ ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ട സാഹചര്യം നിലവിലില്ല. എങ്കിലും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമവായ ഫോർമുലയ്ക്കാണ് ഹൈക്കമാൻഡ് പ്രാധാന്യം നൽകുന്നത്. നിരീക്ഷകർ നൽകുന്ന റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ പ്രഖ്യാപനം നടത്തുക. തത്കാലം ഉപമുഖ്യമന്ത്രി പദം ചർച്ചകളിൽ ഇല്ലെന്നാണ് സൂചന.

Story Summary

The Congress High Command has initiated the process of selecting the next Chief Minister of Kerala following the UDF’s election victory. While key leaders like K.C. Venugopal, V.D. Satheesan, and Ramesh Chennithala are in the race, special observers will meet elected representatives to reach a consensus within a week.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.