Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
Home⁠West Bengal Electionപശ്ചിമ ബംഗാൾ ഇനി BJPക്ക്: തകർന്നടിഞ്ഞ് മമതയുടെ സാമ്രാജ്യം, ഭവാനിപൂരിലും വീണ്...

പശ്ചിമ ബംഗാൾ ഇനി BJPക്ക്: തകർന്നടിഞ്ഞ് മമതയുടെ സാമ്രാജ്യം, ഭവാനിപൂരിലും വീണ് ‘ദീദി’ | BJP wins West Bengal assembly election

🎙️ Latest Podcast

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് യുഗത്തിന് അന്ത്യം. മുഖ്യമന്ത്രി മമത ബാനർജിയുടെ നാലാം ഊഴമെന്ന മോഹങ്ങളെ തച്ചുതകർത്ത് ബിജെപി ചരിത്രവിജയം സ്വന്തമാക്കി. സ്വന്തം തട്ടകമായ ഭവാനിപൂരിൽ പോലും അടിപതറിയ മമതയെ 15,105 വോട്ടുകൾക്ക് മുൻ വിശ്വസ്തൻ സുവേന്ദു അധികാരി പരാജയപ്പെടുത്തി. ഇതോടെ ബംഗാളിലെ രാഷ്ട്രീയ ചിത്രം പൂർണ്ണമായും ബിജെപിക്ക് അനുകൂലമായി മാറി.(BJP wins West Bengal assembly election Mamata Banerjee defeated in Bhabanipur)

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നേരിട്ട പരാജയത്തിന് പിന്നാലെ ഭവാനിപൂരിലും സുവേന്ദുവിനോട് തോറ്റത് മമതയ്ക്കും തൃണമൂലിനും വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആകെ 294 സീറ്റുകളുള്ള നിയമസഭയിൽ 208 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. ഭരണകക്ഷിയായിരുന്ന തൃണമൂൽ വെറും 79 സീറ്റുകളിൽ ഒതുങ്ങി. ഇടതുപക്ഷത്തിനും കോൺഗ്രസിനും ഇത്തവണയും കാര്യമായ ചലനമുണ്ടാക്കാനായില്ല; കോൺഗ്രസ് രണ്ടിടത്തും സിപിഎം ഒരിടത്തും മാത്രമാണ് വിജയിച്ചത്.

ഹിന്ദു വോട്ടുകളുടെ വൻതോതിലുള്ള ഏകീകരണവും തൃണമൂലിന്റെ ഉറച്ച വോട്ട് ബാങ്കായ മുസ്ലിം വോട്ടുകളിൽ ഉണ്ടായ വിള്ളലുമാണ് തങ്ങളുടെ അവിശ്വസനീയമായ വിജയത്തിന് പിന്നിലെന്ന് സുവേന്ദു അധികാരി അവകാശപ്പെട്ടു. വികസന വിരുദ്ധ ഭരണത്തിനെതിരായ ജനവിധിയാണിതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.

Story Summary

The BJP achieved a historic landslide victory in the West Bengal Assembly elections, ending Mamata Banerjee’s 15-year rule. In a major upset, Chief Minister Mamata Banerjee lost her Bhabanipur seat to BJP’s Suvendu Adhikari by 15,105 votes.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.