Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeKerala Assembly Election 2026ഇഞ്ചോടിഞ്ച് പോരാട്ടം: ആദ്യ സൂചനകളിൽ മുന്നണികൾ ഒപ്പത്തിനൊപ്പം, ലീഡ് നില ഉയർത്തി...

ഇഞ്ചോടിഞ്ച് പോരാട്ടം: ആദ്യ സൂചനകളിൽ മുന്നണികൾ ഒപ്പത്തിനൊപ്പം, ലീഡ് നില ഉയർത്തി UDF, വിട്ടുകൊടുക്കാതെ LDFഉം NDAയും | Kerala Election Results 2026

🎙️ Latest Podcast

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. 61 മണ്ഡലങ്ങളിൽ യുഡിഎഫും 47 മണ്ഡലങ്ങളിൽ എൽഡ‍ിഎഫുമാണ് മുന്നേറുന്നത്. 113 മണ്ഡലങ്ങളിലെ ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എൻഡിഎ മൂന്നിടത്തും മുന്നേറുകയാണ്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎയുടെ മുന്നേറ്റം.(Kerala Election Results 2026 initial trends LDF-UDF lead)

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി മുന്നിലാണ്. ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേം കുമാർ 17 വോട്ടിന് മുന്നിൽ നിൽക്കുന്നു. തിരുവമ്പാടിയിൽ ആദ്യ ഫലസൂചനകളിൽ എൽഡിഎഫിനാണ് ലീഡ്. ലിന്റോ ജോസഫ് മൂന്ന് വോട്ടിന് മുന്നിലാണ്.

മണലൂരിൽ ടി.എൻ. പ്രതാപൻ 49 വോട്ടുകൾക്ക് മുന്നിൽ, തൃശൂരിൽ 35 വോട്ടുകൾക്ക് ഒല്ലൂരിൽ കെ. രാജൻ 48 വോട്ടുകൾക്ക് മുന്നിൽ, ചാലക്കുടിയിൽ യു ഡി എഫ് 60 വോട്ടുകൾക്ക് മുന്നിൽ, മണലൂരിൽ ടി.എൻ. പ്രതാപൻ 49 വോട്ടുകൾക്ക് മുന്നിൽ,
കുന്നംകുളത്ത് 40 വോട്ടുകൾക്ക് എ.സി. മൊയ്തീൻ മുന്നിൽ എന്നിങ്ങനെയാണ്. ലീഡ് നിലകളിൽ വലിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. 8.30-ഓടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ കൂടി എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ യഥാർത്ഥ ജനവിധി എങ്ങോട്ടാണെന്നതിൽ കൂടുതൽ വ്യക്തത വരും.

Story Summary

Initial trends from postal ballots show a neck-and-neck race between LDF and UDF, with both leading in 8 seats each. Key updates include P.K. Kunhalikutty leading in Malappuram, while LDF candidates are ahead in Ottapalam and Thiruvambady by slim margins.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.