കാസർകോട്: കേരളം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായ മഞ്ചേശ്വരത്ത് യുഡിഎഫ് ആധിപത്യം തുടരുമെന്ന് മനോരമ ന്യൂസ്-സി വോട്ടർ എക്സിറ്റ് പോൾ ഫലം (Manjeshwaram exit poll0. ബിജെപി എ ക്ലാസ് മണ്ഡലമായി പരിഗണിക്കുകയും മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേരിട്ട് മത്സരരംഗത്തിറങ്ങുകയും ചെയ്ത മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ എ.കെ.എം അഷ്റഫ് വിജയം നിലനിർത്തുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 745 വോട്ടുകൾക്ക് കൈവിട്ട മണ്ഡലം ഇത്തവണ പിടിച്ചെടുക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകൾക്ക് തിരിച്ചടിയാകുന്നതാണ് പുതിയ പ്രവചനം. മണ്ഡലത്തിൽ ഇത്തവണ യുഡിഎഫിന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നും എക്സിറ്റ് പോൾ വ്യക്തമാക്കുന്നു.
കാസർകോട് ജില്ല: യുഡിഎഫിന് മുന്നേറ്റം
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ (മഞ്ചേശ്വരം, ഉദുമ, കാസർകോട്, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്) യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നാണ് സൂചന. ജില്ലയിലെ സീറ്റ് നിലയും വോട്ട് വിഹിതവും ഇപ്രകാരം പ്രവചിക്കപ്പെടുന്നു:
യുഡിഎഫ്: 2 മുതൽ 4 സീറ്റുകൾ വരെ (41% വോട്ട് വിഹിതം)
എൽഡിഎഫ്: 1 മുതൽ 3 സീറ്റുകൾ വരെ (37% വോട്ട് വിഹിതം)
എൻഡിഎ: 18% വോട്ട് വിഹിതം
പരമ്പരാഗതമായി എൽഡിഎഫ് കോട്ടകളായ മണ്ഡലങ്ങളിലും ഇത്തവണ യുഡിഎഫ് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് സർവേ നൽകുന്ന സൂചന. വോട്ട് വിഹിതത്തിൽ യുഡിഎഫ് ജില്ലയിൽ ഒന്നാമതെത്തുമെന്നും റിപ്പോർട്ട് പറയുന്നു.
Story Summary: The Manorama News-C Voter exit poll predicts that UDF’s AKM Ashraf will retain the Manjeshwaram seat, dealing a blow to BJP leader K. Surendran. In Kasaragod district, UDF is expected to lead with 2-4 seats and a 41% vote share, while LDF is projected to win 1-3 seats.

