കൊച്ചി: ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി മകൻ കണ്ഠര് ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന കണ്ഠര് രാജീവരുടെ അപേക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. വരാനിരിക്കുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ഈ വിഷയത്തിൽ നിർണ്ണായക തീരുമാനമുണ്ടാകും.(High Court Allows Devaswom Board To Decide On Sabarimala Thanthri Request)
വരുന്ന മണ്ഡലകാലത്ത് ശബരിമല തന്ത്രിയായി ചുമതലയേൽക്കേണ്ടിയിരുന്നത് കണ്ഠര് രാജീവരായിരുന്നു. എന്നാൽ, തന്നെ തന്ത്രിസ്ഥാനത്ത് നിന്നും ശബരിമല മേൽശാന്തി അഭിമുഖ ബോർഡിൽ നിന്നും ഒഴിവാക്കണമെന്നും, പകരം മകൻ ബ്രഹ്മദത്തന് ചുമതല നൽകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ദേവസ്വം ബോർഡിന് കത്ത് നൽകുകയായിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി പ്രതി ചേർക്കപ്പെട്ടിരുന്നു. അപേക്ഷയിൽ നിയമപരമായ വ്യക്തത വരുത്തുന്നതിനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ, നാളെ ചേരുന്ന ദേവസ്വം ബോർഡ് യോഗം കണ്ഠര് രാജീവരുടെ അപേക്ഷ ഔദ്യോഗികമായി പരിഗണിക്കുകയും പുതിയ തന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തുകയും ചെയ്യും.
Story Summary
The Kerala High Court has allowed the Travancore Devaswom Board to decide on Kandararu Rajeevaru’s request to step down as Sabarimala Thanthri and appoint his son Brahmadathan in his place. Rajeevaru sought exemption from his duties and the Melsanthi interview board following his involvement in the gold theft case.


