വാഷിംഗ്ടൺ: യു.എസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ നീക്കത്തെയും നിലപാടുകളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന യു.എസ് സെനറ്റർ റിക് സ്കോട്ട്. അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ടെഹ്റാനിൽ എത്തിയതിന് പിന്നാലെയാണ് പാകിസ്താന്റെ ‘ഇരട്ടത്താപ്പ്’ ചോദ്യം ചെയ്ത് റിക് സ്കോട്ട് രംഗത്തെത്തിയത്.(US Senator Rick Scott Slams Pakistan Role US Iran Peace Deal Shehbaz Sharif)
“ഈ ചർച്ചകൾക്കിടയിൽ പാകിസ്താൻ യഥാർത്ഥത്തിൽ ആരാണെന്ന് നമ്മൾ ഓർക്കേണ്ടതുണ്ട്. ഒസാമ ബിൻ ലാദൻ ഒരു പതിറ്റാണ്ടോളം ഒളിച്ചുതാമസിച്ച രാജ്യം, ക്രിസ്ത്യാനികളെ പീഡിപ്പിക്കാനായി ഏകപക്ഷീയമായ മതനിന്ദാ നിയമങ്ങൾ നടപ്പിലാക്കുന്ന രാജ്യം, ഒടുവിൽ ഇറാന്റെ മുൻ ഭരണാധികാരിയായ ഒരു കൂട്ടക്കൊലയാളിക്ക് ഇപ്പോൾ സ്തുതിപാടുന്ന പ്രധാനമന്ത്രിയുള്ള രാജ്യം,” എക്സ് പ്ലാറ്റ്‌ഫോമിൽ റിക് സ്കോട്ട് കുറിച്ചു.
ഹമാസിന് അഭയം നൽകുന്ന ഖത്തറിനെപ്പോലെ തന്നെ ഈ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്താനും യാതൊരു യോഗ്യതയുമില്ലെന്നും ഇസ്ലാമാബാദിന്റെ ഓരോ നീക്കങ്ങളും യു.എസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെഹ്റാനിൽ നടന്ന ഖമേനിയുടെ വിലാപയാത്രയിൽ പങ്കെടുത്ത ഷെഹ്ബാസ് ഷെരീഫ്, ഖമേനിയെ ‘ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ ഓർക്കുന്ന മഹാനായ പണ്ഡിതനും നേതാവും’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഏത് സാഹചര്യത്തിലും പാകിസ്താനും ഇറാനും ഒന്നിച്ച് മുന്നേറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Story Summary
US Senator Rick Scott has strongly criticized Pakistan’s role as a mediator in the US-Iran peace talks, calling Islamabad hypocritical. His remarks followed Pakistan Prime Minister Shehbaz Sharif’s attendance at the funeral of Iran’s late Supreme Leader Ayatollah Ali Khamenei in Tehran. Scott questioned Pakistan’s credibility, citing its history with Osama bin Laden and controversial blasphemy laws.

