പരിക്കുമൂലം ദീർഘകാലമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ബ്രസീൽ സൂപ്പർതാരം നെയ്മറെ പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ് ലുല ഡാ സിൽവ. ബെലോ ഹൊറിസോണ്ടെയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ്, തമാശരൂപേണ നെയ്മറെ ‘വർക്ക് ഫ്രം ഹോം’ പ്ലയർ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് (Lula da Silva on Neymar). സദസിലുണ്ടായിരുന്ന ഒരു കുട്ടി ബ്രസീലിന്റെ ഏറ്റവും മികച്ച താരം നെയ്മറാണെന്ന് പറഞ്ഞപ്പോഴായിരുന്നു പ്രസിഡന്റിന്റെ ഈ പ്രതികരണം.
“നെയ്മർ ഇപ്പോൾ കളിക്കുന്നതേയില്ലല്ലോ സുഹൃത്തേ, അവൻ ലോകത്തിലെ ആദ്യത്തെ ഹോം ഓഫീസ് കളിക്കാരനാണ്” എന്ന് പറഞ്ഞ ലുല, ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 11 പെലെമാരുള്ള ഒരു ടീമിനെ സൃഷ്ടിക്കേണ്ടി വരുമെന്നും തമാശരൂപേണ കൂട്ടിച്ചേർത്തു. പ്രസിഡന്റിന്റെ ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ആരാധകർക്കിടയിൽ അതൃപ്തിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 34-കാരനായ നെയ്മർ പരിക്ക് ഭേദമായി സ്കോട്ട്ലാൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രസിഡന്റിന്റെ ഈ പരിഹാസം എന്നത് ശ്രദ്ധേയമാണ്.
Summary: Brazilian President Lula da Silva has sparked controversy by jokingly referring to star footballer Neymar as the world’s first “work from home” player due to his frequent absences from the pitch caused by persistent injuries. The remark was made during a public event in Belo Horizonte when a child identified Neymar as their favorite player. While the video has gone viral, many fans have expressed their displeasure at the President’s comment.

