കൊച്ചി : നടി അൻസിബ ഹസൻ തന്നെ മതം മാറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ നിർണ്ണായക മൊഴി. പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ കടവന്ത്ര പോലീസിന് നൽകിയ മൊഴിയിൽ അൻസിബയുടെ ഭാഗത്തുനിന്ന് അത്തരമൊരു ശ്രമം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. ടിനി ടോം തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയെന്നാരോപിച്ച് അൻസിബ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.(Ansiba Hassan Complaint Against Tiny Tom On False Religious Conversion Allegations)
അമ്മയുടെ കുടുംബ സമ്മേളനത്തിനിടെ ടിനി ടോം അൻസിബയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും മോശം പദങ്ങൾ ഉപയോഗിച്ചെന്നുമാണ് അൻസിബയുടെ പരാതി. സംഭവത്തിന് സാക്ഷിയായ നടി നീന കുറുപ്പിന്റെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ടിനി ടോം ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് താൻ അടക്കമുള്ളവർ കേട്ടിട്ടുണ്ടെന്ന് നീന കുറുപ്പും പോലീസിനോട് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംഘടനയിൽ പ്രതിസന്ധി തുടരുകയാണ്. വരുംദിവസങ്ങളിൽ ഈ വിഷയത്തിൽ പോലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും.
Story Summary
Actor Ansiba Hassan has filed a police complaint against actor Tiny Tom for allegedly spreading false claims that she attempted to force a production controller’s son to convert his religion. During the investigation, the individual in question denied the conversion allegations, while witness actress Neena Kurup corroborated that Tiny Tom had made disparaging remarks about Ansiba.

