തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര വിഷയങ്ങളിൽ ബിജെപി ഇടപെടില്ലെന്ന് വ്യക്തമാക്കി എസ്. സുരേഷ്. പാർട്ടിയെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം ശരിയല്ലെന്നും, ചില സിനിമാ വേഷധാരികളായ രാഷ്ട്രീയക്കാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.(AMMA controversy, BJP Clarifies No Involvement In AMMA Internal Disputes Says S Suresh)
സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ ബിജെപി ഇടപെടുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇടനിലക്കാരെ വെച്ച് കോടികൾ നൽകി ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരേണ്ട ഗതികേട് ബിജെപിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിൽ തുടർന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടികൾ സമ്പാദിക്കാമായിരുന്നു. എന്നാൽ ദേശീയതയിൽ വിശ്വസിക്കുന്നത് കൊണ്ടാണ് അദ്ദേഹം ബിജെപിയിൽ എത്തിയത്.
ശ്വേത മേനോൻ ബിജെപി പ്രതിനിധിയല്ല. അവർ മോദിഭക്തയാണ്, എന്നാൽ അവർ ബിജെപി അംഗമല്ലെന്ന് സുരേഷ് വ്യക്തമാക്കി. മുൻപ് ഇന്നസെന്റ് പ്രസിഡന്റായപ്പോഴും രമേശ് പിഷാരടി അഡ്‌ഹോക്ക് കമ്മിറ്റി തലവനായപ്പോഴും അതത് പാർട്ടികൾക്കെതിരെ ബിജെപി ആരോപണങ്ങൾ ഉന്നയിച്ചിരുന്നില്ലെന്നും, തങ്ങൾ എല്ലായ്പ്പോഴും മാന്യത പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
S. Suresh has clarified that the BJP has no intention of interfering in the internal affairs of the film actors’ organization, ‘AMMA’. He dismissed allegations of BJP’s involvement in the film industry’s issues, emphasizing that the party does not use unethical means to influence individuals, and clarified the political stances of Suresh Gopi and Shweta Menon.

