കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന തള്ളി നടി അൻസിബ ഹസ്സൻ രംഗത്ത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ ആഭ്യന്തര മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും സംഭവത്തിൽ ഇതുവരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അൻസിബ വെളിപ്പെടുത്തി.(Actress Ansiba Hassan refutes Ramesh Chennithala claims)
സോഷ്യൽ മീഡിയയിലൂടെ രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് താരം പരസ്യ പ്രതികരണവുമായി എത്തിയത്. പൊലീസ് എഫ്.ഐ.ആർ എടുത്തിട്ടില്ല സാർ. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ്. കേസെടുക്കാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും വ്യക്തമാക്കിയിട്ടുണ്ട് സാർ, അൻസിബ കുറിച്ചു.
കേസെടുക്കാൻ സാധിക്കില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്നും തനിക്ക് നൽകിയ ഔദ്യോഗിക മറുപടി കത്തും അൻസിബ തെളിവായി പുറത്തുവിട്ടിട്ടുണ്ട്. അൻസിബയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയെന്നും, എന്നാൽ വ്യക്തിഹത്യയ്ക്ക് ശ്രമിച്ചുവെന്ന വകുപ്പല്ലാതെ നിലവിൽ മറ്റ് ഗുരുതര വകുപ്പുകളൊന്നും ചുമത്താനാകില്ലെന്നുമാണ് പോലീസ് നിലപാട്.
Story Summary
Actress Ansiba Hassan has publicly refuted Home Minister Ramesh Chennithala’s claim that the police have registered an FIR against actress Lakshmi Priya based on her complaint. Sharing a police document as proof, Ansiba alleged that the Kochi City Police Commissioner misled the Home Minister and confirmed she had approached the court as the police refused to file a case.

