ഫോർബ്സ്ഗഞ്ച്: ബോളിവുഡ് താരം ആമിർ ഖാന്റെ പുതിയ വിവാഹത്തിന് പിന്നാലെ നടനെതിരെ ബിഹാറിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുടെ പ്രതിഷേധം. ബിഹാറിലെ ഫോർബ്സ്ഗഞ്ചിൽ ചൊവ്വാഴ്ച ഒത്തുകൂടിയ പ്രവർത്തകർ ആമിർ ഖാന്റെ കോലം കത്തിക്കുകയും നടനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആമിർ ഖാൻ ‘ലൗ ജിഹാദ്’ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കാവി ഷാളുകൾ ധരിച്ച പ്രതിഷേധക്കാർ ആമിർ ഖാനെതിരെയും വംശീയമായ രീതിയിലും കടുത്ത മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.(Aamir Khan Gauri Spratt marriage, Bajrang Dal workers burn Aamir Khan effigy in Bihar)
ജൂലൈ 5-നായിരുന്നു ആമിർ ഖാനും ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹം നടന്നത്. ഇതിന് പിന്നാലെയാണ് ബജ്‌രംഗ് ദൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആമിർ ഖാൻ നിരന്തരമായി ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് ബജ്‌രംഗ് ദൾ നേതാവ് വീഡിയോ പ്രസ്താവനയിലൂടെ ആരോപിച്ചു. ഹിന്ദു സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ നടനെ പാഠം പഠിപ്പിക്കുമെന്നും സോണി ഭീഷണിപ്പെടുത്തി.
ആമിർ ഖാൻ ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുമ്പോഴും കുട്ടികൾക്ക് മുസ്ലിം നാമങ്ങളാണ് നൽകുന്നതെന്നും നേതാവ് ആരോപിച്ചു. നടനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒരു വനിതാ നേതാവും നടനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ആമിർ ഖാൻ ഒരു യഥാർത്ഥ മുസ്ലിം ആണെങ്കിൽ എന്തുകൊണ്ട് സ്വന്തം സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നില്ലെന്ന് ഇവർ ചോദിച്ചു. നേരത്തെ റീന ദത്തയെയും പിന്നീട് കിരൺ റാവുവിനെയും ആമിർ ഖാൻ വിവാഹം കഴിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം നടന്നത്.
Story Summary
Bajrang Dal workers burned an effigy of Bollywood actor Aamir Khan in Bihar’s Forbesganj, accusing him of promoting “love jihad” following his recent marriage to Gauri Spratt on July 5. Right-wing leaders raised slogans and alleged that the actor was intentionally marrying Hindu women to create divisions in Hindu society, though there are no legal grounds for these conspiracy theories.

