ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസ്സിനുള്ളിൽ വെച്ച് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോർട്ട്. മെയ് 12-നാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു.(Delhi Sleeper Bus Gang Rape Driver And Conductor Arrested)
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് അതിജീവിത. വൈദ്യപരിശോധനയ്ക്ക് ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. ഫോറൻസിക് റിപ്പോർട്ടുകളും മെഡിക്കൽ പരിശോധനാ ഫലങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. കുറ്റകൃത്യം നടക്കുന്ന സമയത്ത് ബസ് ഓടിക്കൊണ്ടിരിക്കുകയായിരുന്നോ അതോ നിർത്തിയിട്ടിരിക്കുകയായിരുന്നോ എന്നും, ബസ്സിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ബസ്സിന്റെ റൂട്ടോ കൃത്യമായ സ്ഥലമോ സംബന്ധിച്ച വിവരങ്ങൾ പോലീസ് നിലവിൽ പുറത്തുവിട്ടിട്ടില്ല. ഡൽഹി പോലീസിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവം ഡൽഹിയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
Story Summary
A married woman was allegedly gang-raped by a sleeper bus driver and conductor in Delhi on May 12, 2026. Delhi Police have arrested both accused and seized the bus involved in the incident. A medical examination was conducted, and an FIR has been filed. Authorities are currently investigating the specific circumstances of the assault, including whether the bus was in operation and if other passengers were present at the time.

