പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ മാറിനിൽക്കുന്നുണ്ടെങ്കിലും പമ്പാ നദിയിൽ അതിതീവ്ര മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിൽ രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര പ്രളയ ദുരിതാശ്വാസ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് (Pathanamthitta flash flood alert). അപകടസാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കുമെന്നും എല്ലാവരും കനത്ത ജാഗ്രത പാലിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളപ്പൊക്ക ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭ യോഗത്തിൽ പ്രഖ്യാപിക്കും.
അതേസമയം പത്തനംതിട്ടയിലുണ്ടായത് സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണെന്ന സി.പി.ഐ.എം ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. മൂഴിയാർ അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ടി വരുന്ന ഒന്നാണെന്നും അതിൽ റൂൾ കർവ് ബാധകമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ദുരിതാശ്വാസ യോഗത്തിൽ കോൺഗ്രസുകാരെ മാത്രം പങ്കെടിപ്പിച്ചു എന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും അത് വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടര വർഷമായി മണിയാർ ഡാമിന്റെ ഗേറ്റുകൾ തകരാറിലായി തുറന്നു കിടക്കുകയാണെന്നും മുൻ സർക്കാരിന്റെ വീഴ്ച പരിഹരിക്കാൻ പ്രളയശേഷം തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ ആറന്മുള മേഖലയിൽ വെള്ളം മെല്ലെ ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള നിരവധി വീടുകളും പ്രധാന റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇതിനിടെ ജില്ലയിൽ തടസ്സപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ KSEB ആരംഭിച്ചിട്ടുണ്ട്.
കാ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉൾവനങ്ങളിൽ മഴ കുറവാണെങ്കിലും മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഭക്തരെ നിലക്കലിൽ തടയും. കാലാവസ്ഥ അനുകൂലമാകുന്നതിനനുസരിച്ച് മാത്രമേ ഭക്തരെ പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തിവിടുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
Story Summary: Minister P.C. Vishnunath warned of potential flash floods in Pathanamthitta following a severe flood alert for the Pamba river. While water levels in Aranmula are slowly receding, pilgrimage to Sabarimala has been restricted at Nilakkal as a precaution due to landslide threats.


