ജക്കാർത്ത: ഇന്തോനേഷ്യയിൽ കപ്പൽപ്പാതയിൽ സഞ്ചരിക്കുകയായിരുന്ന ഫെറിക്ക് തീപിടിച്ച് വൻ ദുരന്തം (Indonesia ferry fire). അപകടത്തിൽ അഞ്ച് പേർ മരണപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു. അപകടസമയത്ത് ക്രൂ അംഗങ്ങളടക്കം 271 ആളുകളാണ് ഫെറിയിൽ ഉണ്ടായിരുന്നത്. ഇതിൽ 225 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്.
കിഴക്കൻ ജാവ പ്രവിശ്യയിലെ സുരബായയിൽ നിന്ന് തെക്കൻ സുലവേസിയിലെ മകാസറിലേക്ക് യാത്ര തിരിച്ച് ‘കെ.എം.പി മുത്യാര സെന്റോസ 2’ (KMP Mutiara Sentosa 2) എന്ന ഫെറിക്കാണ് മദുര ദ്വീപിന് സമീപത്തുവെച്ച് തീപിടിച്ചത്. തീ വേഗത്തിൽ പടർന്നുപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാരിൽ ചിലർ കടലിലേക്ക് ചാടുകയായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന ചരക്കു കപ്പലുകളും നാവികസേനയുടെയും രക്ഷാസേനയുടെയും (Basarnas) കപ്പലുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാണാതായവർക്കായി സമുദ്രമേഖലയിൽ നാവികസേനയും രക്ഷാപ്രവർത്തകരും തിരച്ചിൽ തുടരുകയാണ്.
Story Summary: At least five people were killed and 41 others remain missing after an Indonesian passenger ferry carrying 271 people caught fire off Madura Island. Rescue operations led by Basarnas and nearby ships successfully evacuated 225 people as search efforts continue.


