ചണ്ഡിഗഡ്: കോടതി ഉത്തരവ് പ്രകാരം ചണ്ഡിഗഡ് സെക്ടർ 42-ൽ കെട്ടിടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് വീട്ടുടമസ്ഥയ്ക്ക് നേരെ വാടകക്കാരൻ വെടിവെപ്പ് നടത്തി. അഭിഭാഷകനായ ജെ.പി.എസ് ചദ്ദായാണ് വീടിന്റെ ഉടമസ്ഥയായ മഞ്ജീന്ദർ കൗറിന് നേരെ സ്വന്തം ലൈസൻസുള്ള ഡബിൾ ബാരൽ തോക്ക് ഉപയോഗിച്ച് വെടിയുതിർത്തത്.(Chandigarh Eviction Drive Turns Violent Lawyer Shoots Property Owner)
വായിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മഞ്ജീന്ദർ കൗറിനെ ഉടൻ തന്നെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണ്. കോടതി ഉത്തരവ് പ്രകാരം വീടിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന നടപടികൾക്കായി പോലീസും കോടതി ഉദ്യോഗസ്ഥരും എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീടിന്റെ വാതിൽ തുറക്കാൻ കൂട്ടാക്കാതിരുന്ന പ്രതി, വീടിനുള്ളിൽ നിന്ന് പെട്ടെന്ന് ഉദ്യോഗസ്ഥർക്കും വീട്ടുടമസ്ഥയ്ക്കും നേരെ വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. തോക്കിന്റെ ലൈസൻസും കേസിന്റെ മറ്റ് നിയമവശങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Story Summary
A court-ordered eviction drive in Chandigarh’s Sector 42 turned violent when a tenant, who is a lawyer, shot the woman property owner in the face with a licensed shotgun. The victim is in critical condition at PGIMER, and the accused has been arrested.


