കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യഹർജിയെ ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് ഇ.ഡി. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി അന്വേഷണത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി ബോധപൂർവ്വം നടത്തിയ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണിതെന്ന് ഇ.ഡി കോടതിയിൽ വാദിച്ചു.(ED Officers Attack Case, ED Opposes Bail Pleas Of CPIM Workers)
പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുമ്പോഴാണ് വാഹനം തടഞ്ഞുനിർത്തി ആക്രമണം നടത്തിയത്. അതിനാൽ ഇത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും വ്യക്തമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ നിസ്സാരമായി കാണരുതെന്നും ഇ.ഡി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
കേസിൽ റിമാൻഡിലായ 24 സി.പി.എം പ്രവർത്തകർ 60 ദിവസത്തിലേറെയായി ജയിലിൽ തുടരുകയാണ്. തിരുവനന്തപുരം സെഷൻസ് കോടതി രണ്ട് തവണ ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചത്. 5-ാം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ്, ജീവൻ ഉൾപ്പെടെ 7 പേരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Story Summary
The Enforcement Directorate (ED) opposed the bail pleas of CPI(M) workers in the High Court, arguing that the violent attack on its officials following a raid at former CM Pinarayi Vijayan’s residence was a planned conspiracy to intimidate the agency. Over 20 accused remain in jail after 60 days as ED stepped in to block their bail attempts.


