കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 43-കാരൻ പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ഫറോക്ക് സ്വദേശിയായ ഇദ്ദേഹം അടുത്ത ദിവസങ്ങളിൽ തന്നെ ആശുപത്രി വിടുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.(Kozhikode Nipah Patient Recovers Set To Be Discharged From Medical College)
കഴിഞ്ഞ ജൂൺ മാസത്തിലാണ് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന് നിപ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ആഴ്ചകളോളം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ അതീവ ജാഗ്രതയോടെയുള്ള ചികിത്സ നൽകിവരികയായിരുന്നു.
രോഗബാധ സ്ഥിരീകരിച്ച ഉടൻ തന്നെ വിപുലമായ സമ്പർക്ക പട്ടിക തയാറാക്കുകയും 104 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് കൺട്രോൾ റൂം തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നിരീക്ഷണത്തിലായിരുന്ന മുഴുവൻ ആളുകളുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവായത് വലിയ ആശ്വാസമായി.
Story Summary
A 43-year-old Nipah patient treated at Kozhikode Medical College has successfully recovered and is set to be discharged. The health department’s timely intervention and containment measures prevented further spread in the district.


