ന്യൂഡൽഹി: അസമിലുണ്ടായ വിനാശകരമായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങൾക്കും മുന്നറിയിപ്പ് സംവിധാനങ്ങൾക്കും മുൻഗണന നൽകുന്ന ശക്തമായ ഒരു സംവിധാനം അടിയന്തരമായി രൂപീകരിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് വർഷാവർഷം ഇത്തരം ദുരന്തങ്ങൾ നേരിടേണ്ടി വരുന്നത് ഒഴിവാക്കാൻ ശാസ്ത്രീയമായ ഇടപെടലുകളും കൃത്യമായ പുനരധിവാസവും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.(Assam Floods Rahul Gandhi Demands Scientific Prevention Early Warning System)
പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, ദുരന്തത്തിൽ നാശനഷ്ടങ്ങൾ നേരിട്ട ലക്ഷക്കണക്കിന് ജനങ്ങൾക്കൊപ്പം താനുണ്ടെന്നും എക്സിൽ ഹിന്ദിയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം, അസമിലെ പ്രളയസ്ഥിതിയിൽ നേരിയ ശമനമുണ്ടായിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നതായും, അഞ്ച് ജില്ലകളിലായി 5.24 ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ തിങ്കളാഴ്ച വ്യക്തമാക്കി.
Story Summary
Leader of the Opposition in Lok Sabha, Rahul Gandhi, expressed deep sorrow over the devastating Assam floods and called for a robust system prioritizing scientific prevention, early warning mechanisms, and rehabilitation. The death toll in the state has reached 68, with over 5.24 lakh people still affected across five districts despite an overall improvement in the situation.


