ഹരാരെ: അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ യുവ ഓപ്പണർ വൈഭവ് സൂര്യവംശി. 16 വയസ്സ് തികയുന്നതിന് മുമ്പ് അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റിൽ ഒന്നിലധികം അർദ്ധസെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന അപൂർവ്വ നേട്ടമാണ് ഈ 15-കാരൻ സ്വന്തമാക്കിയത്. സിംബാബ്‌വെക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ 48 പന്തിൽ നിന്ന് 81 റൺസ് നേടിയാണ് വൈഭവ് ഈ ചരിത്ര നേട്ടത്തിലെത്തിയത്.(Vaibhav Sooryavanshi Scripts History Record T20I Feat India vs Zimbabwe)
നേരത്തെ നേപ്പാൾ താരം കുശാൽ മല്ല മാത്രമാണ് 16 വയസ്സിന് മുമ്പ് ഒരു 50+ സ്കോർ നേടിയിരുന്നത്. ആ റെക്കോർഡാണ് രണ്ട് അർദ്ധസെഞ്ചുറികളോടെ വൈഭവ് മറികടന്നത്. തകപ്പൻ ബാറ്റിംഗ് പുറത്തെടുത്ത വൈഭവ്, സഹഓപ്പണർ അഭിഷേക് ശർമ്മയെ (2) തുടക്കത്തിലേ നഷ്ടമായെങ്കിലും ഇഷാൻ കിഷനൊപ്പം (29) ചേർന്ന് രണ്ടാം വിക്കറ്റിൽ 75 റൺസും, ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം (27) മൂന്നാം വിക്കറ്റിൽ 50 റൺസും കൂട്ടിച്ചേർത്തു. 8 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു താരം പുറത്തെടുത്ത നിയന്ത്രിത ബാറ്റിംഗ്.
അർഹിച്ച സെഞ്ചുറിക്ക് തൊട്ടടുത്ത് വെച്ച് വെസ്ലി മധെവെരെയുടെ പന്തിൽ ബ്രാഡ് ഇവാൻസ് ക്യാച്ചെടുത്താണ് വൈഭവിനെ പുറത്താക്കിയത്. വൈഭവിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 192/5 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയെ 157/7 എന്ന സ്കോറിലൊതുക്കി 35 റൺസിന്റെ ജയത്തോടെ ഇന്ത്യ ടി20 പരമ്പര 3-0 ന് തൂത്തുവാരി. മത്സരത്തിലെ മികച്ച പ്രകടനത്തിന് വൈഭവ് സൂര്യവംശിയെ പ്ലെയർ ഓഫ് ദി മാച്ചായും പ്ലെയർ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു.
Story Summary
15-year-old Indian opener Vaibhav Sooryavanshi made history by becoming the first player in men’s international cricket to register multiple 50-plus scores before turning 16. His brilliant 81 off 49 balls powered India to 192/5, securing a 35-run win and a 3-0 T20I series sweep against Zimbabwe in Harare.


