ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയോടെ 35 ദിവസം നീണ്ട പ്രക്ഷോഭം ലക്ഷ്യം കണ്ടതോടെ, ഡൽഹിയിലെ ചരിത്രപരമായ സമരവേദിയായ ജന്തർ മന്തർ ഒഴിഞ്ഞ് വിദ്യാർത്ഥികൾ. കോക്റോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം വിജയത്തിലെത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങൾ ശനിയാഴ്ച അർദ്ധരാത്രി വരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നീണ്ടുനിന്നു. തുടർന്നാണ് ഞായറാഴ്ച രാവിലെയോടെ പ്രതിഷേധക്കാർ സമരഭൂമിയിൽ നിന്ന് മടങ്ങിയത്.(Protesters Vacate Jantar Mantar After Dharmendra Pradhan Resigns)
ശനിയാഴ്ച വൈകീട്ടോടെ പന്തലും സ്റ്റേജും പൊളിച്ചുനീക്കിയ മേഖലയിൽ ഞായറാഴ്ച രാവിലെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. സി.ജെ.പി വളണ്ടിയർമാരും കോൺഗ്രസ് സേവാദൾ പ്രവർത്തകരും ചേർന്നാണ് ജന്തർ മന്തറും പരിസരവും ശുചീകരിച്ചത്. കഴിഞ്ഞ ആറ് ദിവസമായി സമരക്കാർക്ക് ഭക്ഷണവും മെഡിക്കൽ സഹായവും നൽകിയിരുന്നതായി സേവാദൾ ഭാരവാഹികൾ വ്യക്തമാക്കി.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി ‘ജെൻ സി’ വിദ്യാർത്ഥികൾ നയിച്ച ഈ മുന്നേറ്റം വരുംദിവസങ്ങളിൽ വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും അഭിപ്രായങ്ങൾ ഉയർന്നുവന്നു. വിദ്യാർത്ഥികൾ മടങ്ങിയെങ്കിലും ജന്തർ മന്തറിൽ മുൻകരുതലിന്റെ ഭാഗമായി ഡൽഹി പോലീസിന്റെ കാവൽ ഇപ്പോഴും തുടരുന്നുണ്ട്. ബാരിക്കേഡുകൾ പൂർണ്ണമായും നീക്കം ചെയ്തിട്ടില്ല.
Story Summary
Following the resignation of Union Education Minister Dharmendra Pradhan, student protesters led by the Cockroach Janta Party (CJP) vacated Jantar Mantar after 35 days of agitation over the NEET exam irregularities. On Sunday morning, CJP volunteers and Congress Seva Dal workers undertook a cleanup drive at the historic protest site, while Delhi Police maintained security precautions in the area.


