ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്തിയ രണ്ടാം ഘട്ട ചർച്ചയ്ക്ക് ശേഷമാണ് സിജെപി വക്താവ് അശുതോഷ് റാങ്ക ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ മറുപടി നൽകാൻ ശനിയാഴ്ച ഉച്ചവരെ സർക്കാർ സമയം ചോദിച്ചിട്ടുണ്ട്.(NEET Protest CJP Demands Dharmendra Pradhan Resignation In Talks With JP Nadda)
ജന്തർ മന്തറിൽ കഴിഞ്ഞ ഒരു മാസമായി വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ്. ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. ധർമ്മേന്ദ്ര പ്രധാന് സ്ഥാനം നഷ്ടമായില്ലെങ്കിൽ സമരം കൂടുതൽ തീവ്രമാക്കുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്.
ഏകദേശം രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ സിജെപിയുടെ രണ്ടു ആവശ്യങ്ങൾക്ക് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകി. ആത്മഹത്യ ചെയ്ത നീറ്റ് (NEET) ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസും എഫ്.ഐ.ആറുകളും പൂർണ്ണമായി പിൻവലിക്കുക എന്നിവയാണിത്. മന്ത്രിയുടെ രാജി കാര്യത്തിൽ നാളെ ഉച്ചയോടെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിജെപി അറിയിച്ചു.
കൂടുതൽ വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി നാളെയും ചർച്ചകൾ തുടരും. അതേസമയം, സിജെപി പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ച തികച്ചും സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പ്രതികരിച്ചു. നാളെ നടക്കുന്ന ചർച്ചയോടെ വിഷയത്തിൽ പൂർണ്ണമായൊരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Summary
The Cockroach Janta Party (CJP) asserted that Union Education Minister Dharmendra Pradhan’s resignation is non-negotiable following a second round of talks with JP Nadda. While the government agreed to provide compensation to the families of deceased NEET aspirants and withdraw cases against protesting students, it sought time until Saturday afternoon to decide on the Minister’s resignation.


