വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ, ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നാണ് സമിതി പ്രധാനമായും പരിശോധിക്കുക.(Wayanad Kalladi Landslide Expert Team To Inspect Site)
ജിയോളജിസ്റ്റുകൾ, പരിസ്ഥിതി ശാസ്ത്രജ്ഞർ, സർക്കാർ പ്രതിനിധികൾ എന്നിവരടങ്ങുന്ന സമഗ്ര സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ അനുമതിപത്രങ്ങൾ, പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടുകൾ എന്നിവ സംഘം വിശദമായി വിലയിരുത്തും.
ഒരു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ നിർത്തിവെച്ചിരിക്കുന്ന തുരങ്കപാത പദ്ധതി തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക.അതിനിടെ, മണ്ഡലം എം.പി പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട് സന്ദർശിക്കും.
Story Summary
An expert team appointed by the Kerala government will inspect the Kalladi landslide site today to determine the cause of the disaster and evaluate tunnel road safety standards. Meanwhile, Wayanad MP Priyanka Gandhi is scheduled to visit the affected areas on Friday amidst political criticism over delayed visits.


