തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണ്ണമായും തടയുന്നതിനായി കൂടുതൽ ശക്തമായ നിയമനിർമ്മാണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. റാഗിംഗിനിരയായി മരണപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ പേരിൽ പ്രത്യേക ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.(CM VD Satheesan Announces Anti Ragging App In Memory Of Siddharthan)
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം അറിയിച്ചത്. ക്യാമ്പസുകളിൽ റാഗിംഗിനിരയാകുന്ന വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഈ ആപ്പ് വഴി നേരിട്ട് പരാതികൾ രജിസ്റ്റർ ചെയ്യാം.
പരാതിയിൽ കർശന നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് ഈ പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Story Summary
Chief Minister V.D. Satheesan announced that the Kerala government will introduce stricter anti-ragging legislation and launch a mobile app in memory of Siddharthan, the veterinary student who died due to ragging. The app will allow students to report ragging incidents directly to authorities for swift action.


