ന്യൂഡൽഹി: സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച സി.ജെ.പി (CJP) പ്രതിഷേധത്തിൽ പങ്കെടുക്കവേ നേരിട്ട അനുഭവങ്ങളും പരിഭ്രാന്തിയും പങ്കുവെച്ച് പ്രശസ്ത അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. സി ജെ പി നടത്തുന്ന സമരങ്ങൾക്ക് പിന്തുണയറിയിച്ചുള്ള ‘ചലോ സൻസദ്’ പ്രതിഷേധത്തിനിടെയാണ് സംഭവം.
സമാധാനപരമായി അനുമതിക്കായി കാത്തിരുന്ന തങ്ങളെ ഇരുവശത്തുനിന്നും പോലീസ് ഉപരോധിക്കുകയായിരുന്നുവെന്ന് രഞ്ജിനി സോഷ്യൽ മീഡിയ കുറിച്ചു. “ഞങ്ങൾ പ്രതിഷേധസ്ഥലത്ത് നിലയുറപ്പിച്ച് സമാധാനപരമായ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഞങ്ങളെ ഇരുവശങ്ങളിൽ നിന്നും പോലീസ് തടഞ്ഞിട്ടിരിക്കുകയായിരുന്നു എന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. സൻസദ് മാർഗിലേക്കും ജന്തർ മന്തറിലേക്കും നീങ്ങിയ ജനങ്ങൾക്ക് നേരെ പോലീസ് കണ്ണീർവാതക പ്രയോഗവും ശക്തമായ ലാത്തിച്ചാർജ്ജും നടത്തി. സ്ഥലത്ത് ഇന്റർനെറ്റ് സേവനങ്ങളും പൂർണ്ണമായി വിച്ഛേദിച്ചിരിക്കുകയാണ്.”
ഡൽഹിയിൽ കനത്ത സുരക്ഷയും ബാരിക്കേഡുകളും തീർത്ത് സമരം തടയാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയയിലൂടെയാണ് രഞ്ജിനി ഈ വിവരങ്ങൾ പുറത്തുവിട്ടത്. സി.ജെ.പി പ്രവർത്തകർക്കും സോനം വാങ്ചുക്കിനും പിന്തുണ പ്രഖ്യാപിച്ചാണ് അവർ വിവരങ്ങൾ വെളിപ്പെടുത്തിയത്.
Story Summary
Anchor Renjini Haridas shared her harrowing experience during the CJP protest at Jantar Mantar in Delhi, stating that protesters were blocked from both ends and subjected to teargas and lathi charge by police. She revealed through social media that internet services were jammed during the ‘Chalo Sansad’ demonstration led in support of Sonam Wangchuk.


