കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിനുള്ളിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനു, ഭാര്യ ബിൻസി എന്നിവരാണ് ആത്മഹത്യയ്ക്ക് മുതിർന്നത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.(Couple Attempts Suicide In Front Of Kerala High Court In Kochi Over Dispute)
ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പക്കൽ നിന്നും പൊലീസിനും ജഡ്ജിക്കുമെതിരെ ആരോപണങ്ങളുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട തർക്കങ്ങളും തുടർന്നുള്ള മാനസിക വിഷമങ്ങളുമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
A couple attempted suicide inside an ambulance in front of the Kerala High Court in Kochi early Tuesday morning by consuming poison. The police promptly rushed ambulance driver Vinu and his wife Binsi to the hospital and recovered a suicide note naming a judge and certain police officials over an ongoing dispute regarding a harassment complaint.


