കൊച്ചി: നിരന്തരം വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രിമിനൽ കേസ് പ്രതിയെ കാപ്പ (KAPA – കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി നാടുകടത്തി എറണാകുളം റൂറൽ പോലീസ് (kochi kapa arrest). അശമന്നൂർ പുന്നയം മറ്റപ്പാടൻ വീട്ടിൽ ലിയോ (30) എന്നയാളെയാണ് ജില്ലയിൽ നിന്ന് നാടുകടത്തിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്രയാണ് ഉത്തരവിറക്കിയത്.
കൊലപാതകശ്രമം, കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കൽ, ആയുധ നിയമപ്രകാരമുള്ള കേസുകൾ, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കേസുകൾ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ ലിയോ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മേയ് മാസത്തിൽ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് ലിയോക്കെതിരെ കാപ്പ ചുമത്താൻ റൂറൽ പോലീസ് നടപടി വേഗത്തിലാക്കിയത്. പ്രദേശത്തെ ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തുടർച്ചയായി കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുന്നവർക്കെതിരെ ഇത്തരം ശക്തമായ നടപടികൾ സ്വീകരിക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Story Summary:
Ernakulam Rural Police deported a 30-year-old habitual offender, LEO, from the district after invoking the Kerala Anti-Social Activities (Prevention) Act (KAPA). Ernakulam Range DIG G.H. Yatheesh Chandra issued the deportation order based on a report submitted by the District Police Chief following LEO’s involvement in multiple violent cases.


