എറണാകുളം: കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുതെന്ന് പൊതുതാൽപര്യ ഹർജിക്കാരന് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. അവധിക്കാല ബെഞ്ച് ചുമത്തിയ 40,000 രൂപ പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.(Don’t try to undermine the dignity of the court, High Court orders public interest litigation activist to pay fine)
സി.എം.ആർ.എൽ കേസിലെ സി.ബി.ഐ അന്വേഷണം, ശബരിമല സ്വർണ്ണപ്പാളി കേസ് എന്നിവയുൾപ്പെടെ നാല് ഹർജികൾ അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് പിഴ ചുമത്തിയത്.
പിഴ അടക്കണമെന്ന മുൻ ഉത്തരവ് പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരൻ നിശ്ചിത തുക പിഴയായി ഒടുക്കണം. കോടതിയുടെ അന്തസ്സിനെ കെടുത്തുന്ന തരത്തിലുള്ള ഇത്തരം നടപടികൾ ആവർത്തിച്ചാൽ പിഴയിൽ മാത്രം ഒതുങ്ങില്ലെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.



