തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിലുണ്ടായ ബിജെപി-യുഡിഎഫ് കൗൺസിലർമാരുടെ സംഘർഷം അതീവ ഗൗരവതരമെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി. കൗൺസിലർമാർ അക്രമം അഴിച്ചുവിട്ടത് തികച്ചും ലജ്ജാകരമായ നടപടിയാണെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.(Thiruvananthapuram Corporation Council Conflict)
കേവലം ഉന്തും തള്ളും എന്നതിലുപരി, കൗൺസിലർമാർക്കിടയിൽപ്പെട്ട് ഒരു വനിതാ അംഗം ഞെരുങ്ങിപ്പോയ സാഹചര്യം വളരെ ദൗർഭാഗ്യകരമാണ്. ജനപ്രതിനിധികൾ തന്നെ ഇത്തരത്തിൽ നിയമവിരുദ്ധവും അക്രമാസക്തവുമായ പ്രവർത്തനങ്ങളിലേക്ക് തിരിയുന്നത് ജനാധിപത്യത്തിന് തന്നെ അപമാനകരമാണെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു. കൗൺസിലിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി സിപിഎം നേതാവ് രംഗത്തെത്തിയത്.
Story Summary
A physical altercation between BJP and UDF councilors at the Thiruvananthapuram Corporation has drawn sharp criticism from CPM leader P K Sreemathi. She termed the incident shameful, specifically highlighting the plight of a female councilor who was trapped and squeezed during the clash.

