തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥിനെ നിയമിച്ച സർക്കാർ തീരുമാനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ നിയമനത്തിനെതിരെ പി.എം. നിയാസ് പരസ്യമായി രംഗത്തെത്തിയതോടെ ഭരണമുന്നണിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നു.(UDF faces internal rift over appointment of State Election Commissioner)
എൻ. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നും, ഇദ്ദേഹത്തിന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകൾ ബിജെപി അനുകൂലമാണെന്നുമാണ് പി.എം. നിയാസിന്റെ പ്രധാന ആരോപണം. നിയമനത്തിന് പിന്നാലെ ഈ പോസ്റ്റുകൾ അപ്രത്യക്ഷമായത് ദുരൂഹമാണെന്നും, ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വിഷയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് പി.എം. നിയാസ് ധരിപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെയും കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ശേഷാദ്രിനാഥിന്റെ നിയമനം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും തന്റെ അറിവോടെയാണ് നിയമനമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. അദ്ദേഹം ഈ സ്ഥാനത്തിന് അർഹനാണെന്നും, മതപരമായോ രാഷ്ട്രീയമായോ ഒരാളെ മുദ്രകുത്തുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Story Summary
A significant political row has erupted within the UDF over the appointment of N. Seshadrinathan as the State Election Commissioner. P.M. Niyas has demanded a re-examination of the appointment, alleging the nominee has Sangh Parivar leanings, while Local Self-Government Minister K.M. Shaji has defended the cabinet’s collective decision to appoint him based on his professional merits.

